നൂറ്റാണ്ടുകണ്ട പ്രതിഭയുടെ ഭാസുരത്വം നിറഞ്ഞ നീരിക്ഷണപാടവങ്ങൾ ചാട്ടുളിയുടെ ആഘാതത്തോടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്നു. മാനവപരിഷ്‌കൃതിയുടെ അനസ്യൂതപ്രവാഹം രണ്ടു സംസ്കാരങ്ങളെയും കാലങ്ങളെയും സ്ഥലങ്ങളെയും അടയാളപ്പെടുത്തികൊണ്ട് ചിന്തോദീപോകാമായ പാരായണനുഭൂതി വായനക്കാരിൽ നിറക്കുന്നു.
മകളായ്, അമ്മയായി, അമ്മൂമ്മയായ് മാറുന്ന പെൺജീവിതത്തിനിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും നിരവധിയാണ്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഇത്തരം സംഗീർണതകളെ കണ്ടെത്തുകയും തരണം ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകൾക്ക് അവബോധം പകരുന്ന കൃതി.
നായ വളർത്തൽ അറിയേണ്ടതെല്ലാം
മനുഷ്യജീവിതത്തിൽ വളർത്തുമൃഗമെന്ന നിലയിൽ നായകൾക്കുള്ള സ്ഥാനം കാവലിനും വിനോദത്തിനും വ്യവസായത്തിനും വേണ്ടിയുള്ള നായ വളർത്തൽ . വിവിധ ഇനങ്ങളിലുള്ള നായകളും അവയുടെ സ്വാഭാവവ്യത്യാസങ്ങളും . ഓരോ ഇനത്തിലും ആവശ്യമുള്ള പ്രേത്യേക പരിചരണങ്ങൾ . പിടിപെടാൻ സാധ്യതയുള്ള രോഗങ്ങൾ . നായവളർത്തലിനെ കുറിച്ഛ് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന പുസ്തകം.
ഫെങ്‌ശ്വേ ജീവിതവിജയത്തിന്
വീടും ഓഫീസും കച്ചവടസ്ഥാപനങ്ങളും മറ്റും കെട്ടിടങ്ങളും പ്രകൃതിയുടെ അനിഷേധമായ നിയമങ്ങൾക്ക് അനുസരിച്ച് നിർമിക്കേണ്ടതെങ്ങെനെയെന്നും പ്രതിപാദിക്കുന്ന ചൈനീസ് വാസ്തുശില്പ ശാസ്ത്രമായ ഫെങ്‌ഷെയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ അധികാരികഗ്രന്തം .
കൊല്ലാനായി ഇറങ്ങിത്തിരിച്ചവന് മുന്നിൽ ഒരാൾക്ക്
കീഴടങ്ങാതിരിക്കാനാവുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ്
വേട്ടക്കാരനും സണ്ണിയെന്ന സാധാരണക്കാരൻ
ഇരയുമായിത്തീരുകയാണ് ഈ നോവലിൽ. പഴയ പാരമ്പര്യവും
പ്രതാപവും പുനഃസ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്ന കരിമ്പുമണ്ണിൽ
കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ
ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം.
ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി നിൽക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നുനൽകുന്നത്. സത്യവും സ്വപ്നവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശിഹാബുദ്ദീന്റെ കഥകളൊക്കെയും കരൾ നഷ്ടപ്പെട്ട ഒരു കാലത്തിനെതിരെയുള്ള കിതപ്പിൽ കുതിർന്ന കലാപങ്ങളാണ്.
വീരകഥകളാൽ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാർച്ചയുമൊക്കെ കുഞ്ഞുങ്ങൾക്കു പോലും പരിചിതരാണ്. എന്നാൽ പതിവായി കേട്ടുവരുന്ന നായകകഥകൾക്കപ്പുറത്ത്
വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്ര ങ്ങളുണ്ട്. ആദ്യത്തെ കർഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയൻ തോറ്റത്തിലെ വെള്ളയനെ പോലുള്ളവർ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകൾ കണ്ടെത്തി കുട്ടികൾക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയിൽ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ
സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത് സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യപൂർവ്വ കാലത്തിലെ കോഴിക്കോട്ടെ കോയ മുസ്ലിങ്ങളുടെ കിതപ്പുകളും കുതിപ്പുകളും നെയ്തെടുത്ത സുൽത്താൻ വീട് ‘ കേവല സമുദായ കഥയായി വായിക്കാനാവില്ല. സംസ്കാരത്തിന്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക; മുസ്ലിം സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണോ ? മരുമക്ക ത്തായത്തിന്റെ അവസാനത്ത അറപ്പുരവാതിലും ഇളകിയാടുന്നതോ? സുൽത്താൻ വീട്ടിലെ ഏതു കഥാപത്രമാണ് യഥാർത്ഥത്തിൽ കാലത്തിന്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ?
-അജയ് പി. മങ്ങാട്ട്
ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി നിൽക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നുനൽകുന്നത്. സത്യവും സ്വപ്നവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശിഹാബുദ്ദീന്റെ കഥകളൊക്കെയും കരൾ നഷ്ടപ്പെട്ട ഒരു കാലത്തിനെതിരെയുള്ള കിതപ്പിൽ കുതിർന്ന കലാപങ്ങളാണ്.
പോലീസ് ഉദ്യോഗസ്ഥയായ ഹേമരാഘവന് ഒരു ദിവസം ഒരു ഇ മെയിൽ
വന്നു. വളരെ വർഷങ്ങൾക്ക് മുൻപ് താൻ വായിച്ച ഒരു ഇംഗ്ലീഷ് നോവലിന്റെ കവർ
ചിത്രം മാത്രമായിരുന്നു ആ മെയിലിൽ ഉണ്ടായിരുന്നത്.
ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയിൽ ഓഫീസ് ക്ലാർക്കായി ജോലി ചെയ്യുന്ന
അനീറ്റ എന്ന പെൺകുട്ടിക്ക് ഗണിതം ഇഷ്ടവിഷയമാണ്. താൻ നിത്യവും കാണുന്ന
– പലതിലും അവൾ ഒരു ഗണിതശ്രണി തിരിച്ചറിയുന്നു.
ഒരു പ്രഫഷണൽ കില്ലർ നഗരത്തിലെ പുസ്തകശാലയിൽ വച്ച് ഒരു
എഴുത്തുകാരിയെ പരിചയപ്പെടുന്നു.
ശ്വേതദണ്ഡനം.
വെളുത്ത മഞ്ഞുകട്ട പോലെ രക്തമുറയുന്ന പ്രതികാരങ്ങളുടെ കഥകൾ.വുതറിംഗ്
ഹൈറ്റ്സ് പോലെ ,കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോപോലെ വായനക്കാരെ
തൃപ്തിപ്പെടുത്താൻ പ്രതികാരം പോലെ വേറൊരു വിഷയമില്ലെന്നു
സാക്ഷ്യപ്പെടുത്തുന്ന ലഘു ഒകം നോവലുകൾ,
കാലമെന്ന ചുമർഘടികാരത്തിൽ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങൾ,
സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക
ദുരന്തങ്ങൾ, ആഗോളീകരണ കാലത്തിന്റെ പുത്തൻ വിപണന സമവാക്യങ്ങൾ,
ആധിപത്യത്തിന്റെ ഇരിപ്പിടങ്ങൾ കയ്യാളുന്ന അധിനിവേശങ്ങൾ, അവയ്ക്കെതിരെ
പ്രതിരോധങ്ങൾ ഉയർത്തുന്ന കാലിക പ്രാധാന്യമുള്ള കഥകൾ… മണ്ണും
പെണ്ണും എക്കാലവും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും
ഇരകളാണെന്ന് ഓർമപ്പെടുത്തുന്ന വിഷയ വൈവിധ്യങ്ങളുടെ കൊളാഷാണ് ഈ സമ്പൂർണ്ണ കഥാസമാഹാരം.
ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. കാർഷികവൃത്തിയിലും കീഴാളജീവിതത്തിലും അധിഷ്ഠിതമായ പ്രമേയങ്ങളായിരുന്നു ഇതുവരെ അദ്ദേഹം സ്വീകരിച്ചിരുന്നതെങ്കിൽ നവീന യുഗവും നഗര ജീവിതവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അതേ സമയം ഇതിലെ കഥാപത്രങ്ങളാരും മനുഷ്യരല്ല. എല്ലാവരും അസുരൻമാരാണ്. കഥയുടെ ഭൂമിക അസുരാപുരിയും.
ഇതൊരു Social Satire വിഭാഗത്തിൽപ്പെടുത്താവുന്ന കൃതിയാണ്. ജെനറേഷൻ ഗ്യാപ്പ് – തലമുറ വിടവ്, ഒരു പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു കാട്ടിത്തരുന്നതോടൊപ്പം തമിഴ്‌നാട്ടിലെ Parenting approach, സെൽഫ് ഫൈനാൻസിംഗ് കോളേജുകളിൽ നടക്കുന്ന ചൂഷണങ്ങൾ, സെൽഫോണുകൾ എന്നിവ യുവതലമുറയെ എങ്ങനെയെല്ലാം വഴിതെറ്റിക്കുന്നു എന്നു ഗവേഷണം നടത്തുന്ന സർക്കാരുദ്യോഗസ്ഥനായ പിതാവും അതിന്റെ ഗുണഗണങ്ങൾ ബോധ്യപ്പെടുത്താൻ പാടുപെടുന്ന മകനും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. സൂക്ഷ്മമായ സമുദായവിമർശനങ്ങളെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന രീതി എന്നിവയെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.
സൗഹൃദത്തിന്റെ ഊഷ്‌മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിൻ്റെ വിറങ്ങലിപ്പും ഈ കൃതിയിലുണ്ട്. ഇരുൾ പരന്ന് മുന്നിലുള്ള ഒന്നും കാണാൻ പറ്റാത്ത സാധാരണ മനുഷ്യൻ്റെ കഥ കൂടിയാണ് ഇത്. അനർഗളമായി ഒഴുകിപ്പരക്കുന്ന ഭാഷാവൈഭവത്തിൻ്റെ കൃതഹസ്‌തനായ എഴുത്തുകാരൻ്റെ ഭാവഗരിമയാർന്ന അഞ്ച് നോവലെറ്റുകൾ.
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ…
ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പിക കഥകൾ.
TITLE IN MALAYALAM : ലോകപ്രശസ്ത ഡിറ്റക്ടീവ് കഥകൾ
TRANSLATION:NICAT
CATEGORY: STORIES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:266
TITLE IN MALAYALAM : വിശ്വപ്രസിദ്ധ സസ്പെൻസ് കഥകൾ
TRANSLATION: C. VENUGOPAL
CATEGORY: STORIES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:96
TITLE : WORDS, LIKE SAND CRYSTALS
AUTHOR: BABUPRAKASH V K
CATEGORY: GENERAL
PUBLISHER: THE BOOK PEOPLE
EDITION: FIRST
LANGUAGE: ENGLISH
BINDING: PAPERBACK
PAGES:80
TITLE IN MALAYALAM : വിശ്വപ്രസിദ്ധ കൊലപാതക കഥകൾ
TRANSLATION: RAKESHNATH
CATEGORY: STORIES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:162
TITLE IN MALAYALAM : മരങ്ങളായ് നിന്നതും
AUTHOR: UNNI BALAKRISHNAN
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 146
TITLE: THE SHARE MARKET
AUTHOR: PUNNAYOORKKULAM SAINUDHEEN
CATEGORY: GENERAL
PUBLISHER: OLIVE PUBLICATIONS
LANGUAGE: MALAYALAM
BINDING: NORMAL
TITLE IN MALAYALAM : സമ്പൂർണ കഥകൾ
AUTHOR: ABRAHAM MATHEW
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: HARD BIND
PAGES:680
TITLE IN MALAYALAM : വിശ്വപ്രസിദ്ധ ചാരക്കഥകൾ
TRANSLATION: A S AYUB
CATEGORY: STORIES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:266
TITLE IN MALAYALAM : വീരത്തുൽ ഹുസാനദി
AUTHOR: VIMEESH MANIYUR
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
PAGES: 152
TITLE IN MALAYALAM : രാഷ്ട്രീയകഥകള്‍
TRANSLATOR: PRAMOD RAMAN
CATEGORY: STORIES
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 164
TITLE IN MALAYALAM : ഹംസധ്വനി
AUTHOR: Madhavikkuty
CATEGORY : STORIES
BINDING : NORMAL
PUBLISHING YEAR : SEPTEMBER 2023
PUBLISHER : OLIVE PUBLICATION
EDITION : 5
NUMBER OF PAGES : 74
LANGUAGE : MALAYALAM
Title in Malayalam : പാരിതോഷികം
Author: MADHAVIKUTTY
Category : Stories
Binding : Normal
Publisher : OLIVE BOOKS
Edition : 5
Number of pages : 74
Language : Malayalam
TITLE IN MALAYALAM: തൻഹായ്
AUTHOR: SALMA MAHDIS
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 200
TITLE: PRESTER JOHN
AUTHOR: ABIDA HUSSAIN
CATEGORY: NOVEL
PUBLISHER: OLIVE
PUBLISHING DATE: 2023 MAY
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 384
TITLE : ENTE GRAMA KATHAKAL
AUTHOR : AKBAR KAKKATTIL
NUMBER OF PAGES : 174
LANGUAGE : MALAYALAM
CATEGORY : STORIES
After young Mowgli escapes the vicious jaws of the growling tiger Shere Khan, he is adopted by Father Wolf and grows up with the pack. Lovable old Baloo the Bear and Bagheera the Panther teach Mowgli the law of the jungle, and so his extraordinary adventures begin . . .
മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളിൽ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്.
അന്നേരങ്ങളിൽ മേഘത്തട്ടുകൾക്കിടയിൽ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക് എടുക്കപ്പെടും. പിന്നെ, അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവിൽ ഉച്ചസ്ഥായിലെത്തി വീണ്ടും മന്ദഗതിയിൽ ആകുന്ന ഹിന്ദുസ്ഥാനി സംഗീതം പോലെ… ഇടക്കാലങ്ങളിൽ ഓർമപ്പെടുത്തൽ പോലെ
വീണ്ടും ഒരു പാരായണം…
ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തിൽ അലിഞ്ഞുചേരുന്നത്… പ്രകൃതി ഉർവരമാകുന്നത്. മനസ്സ് തളിർക്കുന്നത്…
അലങ്കാര ഇലച്ചെടി വളർത്തൽ ഏറെ സജീവവും
കാലികപ്രാധാന്യമുള്ളതും ആദായകരവുമായ
സംരംഭമാണിന്ന്. ആഭ്യന്തര വിദേശ വിപണികളിൽ
ആരാധകരേറെ. ഇടവിളയായും വളർത്താൻ ഉത്തമം.
ഉദ്യാനപ്രേമികൾക്ക് പ്രിയങ്കരമായ വിവിധയിനം
അലങ്കാരച്ചെടികളെ പരിചയപ്പെടുത്തുകയും അവയുടെ
വളർത്തൽ രീതിയെക്കുറിച്ച് വളരെ ആധികാരികമായും
ലളിതമായും വിവരിക്കുന്ന സചിത്ര പുസ്തകം
ഭ്രാതൃഹത്യകൾ വിവർത്തനം കെ ടി രാധാകൃഷ്ണൻ
“എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തിൽ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളിൽ എന്നെ സഹായിച്ചിട്ടുള്ളൂ ..”
1940-കളുടെ അവസാനത്തിൽ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തിൽ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി.
സങ്കല്പനങ്ങളെ യഥാർഥമാക്കിയ എന്റെ പ്രണയങ്ങൾ എന്നും മുന്നോട്ടു ഒഴുകാൻ പ്രേരണയായിരുന്നു. പുഴയിൽ ചിറകടിക്കുന്ന കടൽ പോലെ, തേടി വന്ന വസന്തങ്ങളോട് മുഖം തിരിക്കാതെ, എന്നിലേക്കുള്ള പ്രവാഹങ്ങളെ റദ്ദ് ചെയ്യാതെ കാലം എനിക്കായ് നീട്ടിയ ആസ്വസ്ഥതകളിലും, നീതികേടുകളിലും ഇരുന്ന് പലകാലങ്ങളിൽ, പല പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ച പ്രണയകവിതകളെ നിങ്ങൾക്ക് സമ്മാനിക്കുന്നു. വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെ അറിയാനും ഉൾക്കൊള്ളാനും ഈ പുസ്തകം ഓരോ വായനക്കാരെയും സഹായിക്കട്ടെ.
“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.”
ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.
TITLE IN MALAYALAM : അഴിമുഖം
AUTHOR: PERUMAL MURUGAN
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
കാൽപ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെൺകുട്ടികൾ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികൾ കൊണ്ട് ലോകഭൂപടത്തിൽ കവിതയെഴുതുന്ന, നീലയും വെള്ളയും വരകളുള്ള പത്താം നമ്പർ കുപ്പായക്കാരനെ കാണാൻ റിമയും ഫിദയും ബ്രസീലിയയും പ്രതിസന്ധികളെ ഏറെ തരണം ചെയ്യുന്നു. തന്റേടികളായ പെൺകുട്ടികൾ കുടുംബത്തിനകത്തും പുറത്തും വിമർശിക്കപ്പെടുന്നു. മനസ്സിൽ നിറഞ്ഞുനിന്ന സ്വപ്നം സാക്ഷാത്കരിച്ച് തിരിച്ചെത്തുമ്പോൾ സോഷ്യൽ മീഡിയയടക്കം ആ പെൺകുട്ടികളെ ഏറ്റെടുക്കുകയാണ്. മലയാളികളായ ഫുട്‌ബോൾ ആരാധകർ ഒന്നിനുപിറകെ ഒന്നായി കമന്റ് ചെയ്യുന്നു, ‘വാമോസ് മലയാളി!
സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത്.
-സക്കറിയ
കേരളീയസമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നർമ്മത്തിലൂടെ ശ്രീനിവാസൻ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.
ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൌലികമായ കാഴ്ചപ്പാടുകൾ. ഒപ്പം ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.